Saturday, November 26, 2011

ഒരു എക്സാം കാലം...

2009 ജൂലൈ
S4 സപ്പ്ളിമെന്റെരിഎക്സാം നടക്കുന്ന കാലം. സീനിയര്‍സ് പോയത് കൊണ്ട് നമ്മളെ മെയിന്‍ ഹോസ്റ്റല്‍ ഇലേക്ക്  മാറ്റാന്‍ പെട്ടന്ന്‍ തിരുമാനം ഉണ്ടായി. എക്സാം ഉണ്ടെന്നു പറഞ്ഞിട്ടും മാനേജ്‌മന്റിന് ഒരു കുലുക്കവുമില്ല. ഒടുവില്‍ ഹോസ്റ്റല്‍ മാറേണ്ടിവന്നു. മാറി അവിടെ സെറ്റിലാകുനതിനു മുന്നേ ഇതേ വരുന്നു 8086 microprocessorിന്റെ പരിക്ഷ. അതിന്റെ തലേന്ന് തന്നെ ഹോസ്റ്റലില്‍ കറണ്ടു പോകുകയും അടി ഉണ്ടാകുകയും ചെയ്തു. പോരെ പൂരം. ഒരക്ഷരംപോലും പഠിച്ചില്ല, എക്സാം എഴുതണ്ട എന്ന് തിരുമാനിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ചിന്തിച്ചു ഏതായാലും പോയി എഴുതാം. നോക്കുമ്പോള്‍ ഹാള്‍ടിക്കറ്റ്‌ കാണുന്നില്ല. നൂറു രൂപയ്ക്ക് ഡ്യൂപ്ലിക്കേറ്റ്‌ ഹാള്‍ടിക്കറ്റ് വാങ്ങി എക്സാംഹാളില്‍ കയറിയപ്പോള്‍ ഒന്‍പതേമുക്കാല്‍. ചോദ്യപ്പേപ്പര്‍ വാങ്ങി ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോള്‍ കണ്ണ് തള്ളിപോയി. അടുത്തിരുന്ന മച്ചാന്‍ ടീച്ചറോട്‌  ചോദ്യപ്പേപ്പര്‍ മാറിപോയി എന്ന് വരെ പറഞ്ഞു. സ്റെപ്‌അപ്പ്‌ മോട്ടോര്‍ എന്നൊക്കെ കണ്ടപ്പോള്‍ ഇത് ഇലക്ട്രിക്കല്‍കാരുടെ ചോദ്യപ്പേപ്പര്‍ ആണോ എന്ന് സംശയിച്ചു. ഒന്നും എഴുതാന്‍ ഇല്ലാതെ ഞാന്‍ അടുത്തുള്ള പാച്ചിക്കയുടെ പേപ്പറില്‍ നോക്കി. 8086ഇന്റെ പോലെയുള്ള ഒരു ചിത്രം. ഏതാണ് ചോദ്യം എന്നുപോലും നോക്കാതെ ഞാന്‍ അത് വരച്ചുവെച്ചു. ഇശ്വരാ ഇനി എന്തുചെയും. സമയം ആണ്ണേല്‍ നീങ്ങുന്നുമില്ല.  ചുറ്റിലും ഉള്ള ആരുംതന്നെ എഴുനേല്‍ക്കുന്ന ലക്ഷണം ഇല്ല. ഒരു 10.20 വരെ ഞാന്‍ വെറുതെ ഇരുന്നു. അപ്പോളാണു അപ്പുറത്ത് നിന്നും ഒരുത്തന്‍ എഴുന്നേറ്റു പോയത്. ഹാവു ആശ്വാസമായി. ഇനി ധൈര്യമായിട്ട് എഴുന്നേറ്റു പോകാം. ഞാന്‍ തയാറായി പേപ്പര്‍ കെട്ടിവെക്കുംപോഴേക്കും ഒരു ജാഥപോലെ വരിവരി ആയി എല്ലാവരും പുറത്തേക്കു പോകുന്നത് കണ്ടത്. ഞാനും ഇറങ്ങി. നമ്മള്‍ എല്ലാവരും കൂടി ഹോസ്റെലിലേക്ക് മടങ്ങി. ഹാള്‍ടിക്കറ്റ് വാങ്ങാനായി കൊടുത്ത id card തിരിച്ച് വാങ്ങിയില്ല എന്ന് ഓര്‍മ്മ വന്നതുകൊണ്ടു ഞാന്‍ എബിയെയും കൂട്ടി തിരിച്ചു എക്സാം സെല്ലില്‍ പോയി. പതിവില്ലാത്ത അത്രയും നേരത്തെ നമ്മളെ കണ്ടു എക്സാം ഓഫീസര്‍ അത്ഭുതപെട്ടു. പിന്നെ തുടങ്ങി ഉപദേശം. ഹോ ഒന്നാം ക്ലാസ്സ്തൊട്ടു തുടങ്ങിയതും ഇന്നും തുടര്‍ന്നുവരുന്നതും ആയ ഒരു സംഭവം. എന്നത്തെയുംപോലെ ഒരു ചെവിയില്‍കൂടി കേട്ടു മറു ചെവിയില്‍കൂടി കളഞ്ഞു. കുറെ പറഞ്ഞപ്പോള്‍ എബി തിരിച്ചു പറഞ്ഞു "സര്‍ അറിയവുനതൊക്കെ എഴുതി പിനെന്തിനാ അവിടെ ഇരിക്കുന്നത്?". ഞാന്‍ ഉള്ളാലെ ചിരിച്ചു. 
അടുത്ത കൊല്ലം എഴുതാം എന്ന് പറഞ്ഞു ഞാനും എബിയും അവിടുന്നിറങ്ങി. റിസള്‍ട്ട്‌ വന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ എനിക്ക് പതിനാറു മാര്‍ക്ക്‌....

വാല്‍കഷ്ണം:- സപ്പ്ളി എഴുതി മനംമടുത്ത എല്ലാവര്‍ക്കും വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. ഒരു നാള്‍ വരും സപ്പ്ളികള്‍ ഇല്ലാത്ത ആ നല്ല നാളുകള്‍ക്ക് വേണ്ടി നമ്മുക്ക് കാത്തിരിക്കാം, പ്രാര്‍ഥിക്കാം ....

Decision ...

 Out of Syllabus 18

"Oh! Mighty Warrior, here you are with a choice. You can turn and go back to the comfy bed at home, the world will always be the same. Or else you can take the dangerous, thorny, uncomfortable path forward and the world will never be the same"

All through my life I had taken decisions instantaneously, without looking at the consequences. Some times they were successful. Sometimes they where a huge flop. Sometimes i wished i never made that decision. Some i wished i could change the decision i took. But all in all when i look back to them, well who cares if i made mistakes. They made me realize that i was wrong. They made me tougher. They made me, myself. And they gave me pain. Still I say, tomorrow also i will make decisions. Let it be wrong. Let it be a mistake, but still i will do it. Because. later on , i must not regret that i haven't done anything so far. At some point of time, when some one asks me what have i done so far, i could say that I have done a hell lot of mistakes in my life. 

So here I am, first time in my life, at a point of taking a decision which may affect my life forever, thinking a lot whether i should take it or not. Decision which have been pondering me for couple of years. Which may change the massive change i had before. But still I don't know whether i am taking right or wrong decision. Heart says I am wrong and brain says I am right. This dilemma. This weakness, this confusion, makes me fear. It cripples and humbles me. I really don't know. May be time, healer of all wounds, will help me to make it.
For the time being I am signing off.

Without Wax
MASOCHIST, reporting from hell.

Monday, November 14, 2011

ഒരു ലാപ്ടോപ്പിന്റെ കഥ...

ആറ്റുനോറ്റ് ഞാനൊരു ലാപ്ടോപ്പ്എടുത്ത കഥയാണിത്. മാസങ്ങള്‍ കാത്തുനിന്ന് ഒരു ഡെല്‍ ലാപ്ടോപ്പിന് ഓര്‍ഡര്‍ കൊടുത്തു. അപ്പോഴാണ് മനസ്സിലായത്‌ വെസ്റ്റ്‌ ബംഗാള്‍, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലാപ്പ് 'ഇമ്പോര്‍ട്ട്' ചെയ്യാന്‍ VAT അടയ്ക്കണ്ണം. ദൈവമേ ഹിന്ദി പോലും അറിയാത്ത ഞാന്‍ sales tax ഓഫീസ് തപ്പിപിടിച്ചു VAT അടയ്ക്കണ്ണം. അങ്ങനെ ഒരു ശനിയാഴ്ച ഇതിനായി ഇറങ്ങിതിരിച്ചു. എങ്ങോട്ടെന്നറിയാതെയുള്ള യാത്ര. എന്റെ ഭാഗ്യത്തിന് ഈ ഓഫീസ് , ഫ്ലാറ്റില്‍ നിന്നും 3km ദൂരം മാത്രമേ ഉണ്ടായുള്ളൂ. അങ്ങനെ അവിടെ എത്തിചേര്‍ന്നപ്പോള്‍ ഒരു ജീവി പോലും അവിടെ ഇല്ല. അപ്പോഴാണ് എനിക്കുപറ്റിയ അമളി മനസിലായതു. അന്ന് രണ്ടാം ശനിയാഴ്ച ആയിരുന്നു. ഇനി തിങ്കളാഴ്ച രാവിലെ വന്നു അടച്ചിട്ടു ഓഫീസില്‍ പോകാം.(അതൊരു വ്യാമോഹം മാത്രമായിരുന്നു. സര്‍ക്കാര്‍ ഓഫീസ് അല്ലേ.)
അങ്ങനെ  തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസില്‍ ഞാനെത്തി. വീണ്ടും വിജനമായ ഓഫീസ്. ഇന്നും അവധിയാണോ, ഞാന്‍ വാച്ച്മാനോട്‌ ചോദിച്ചു. അയാള്‍ പുച്ഛത്തോടെ പറഞ്ഞു പതിനൊന്ന് മണിക്ക് വാ. ഹ്മം അപ്പോള്‍ അതാണ് സംഗതി. ഞാന്‍ കാത്തുനിന്നു.
ഒരു 11.15 ആയപ്പോഴേക്കും ഓഫീസ് നിറഞ്ഞു. VAT ഫോം വാങ്ങികൊണ്ട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ അടുത്തുള്ള കടയില്‍ ചെന്നു. ഈശ്വരാ അവിടെ ഒരു പത്തിരുപതു ഫോം. ഇതില്‍ ഏതാണാവോ വാങ്ങേണ്ടത്. ഒരു ഊഹം വച്ച് ഞാന്‍ നാല്‌ ഫോം വാങ്ങി. ഭാഗ്യത്തിനു അതിലൊന്ന് എന്റെ ഫോം തന്നെ ആയിരുന്നു. അങ്ങനെ അത് പൂരിപ്പിച്ച് ചലാനും അടച്ചു ഞാന്‍ കാത്തുനിന്നു. (കോളേജില്‍നിന്ന് പരിക്ഷാഫീസ്‌ അടച്ചതാണ് ഓര്മ വന്നത്).
ഒരു രണ്ടുമണിക്ക്‌ എന്റെ പേര് വിളിച്ചു. ഏഴാമത്തെ നിലയില്‍പോയി ഒപ്പിട്ടു വരാന്‍ പറഞ്ഞു. ഞാനും പ്യൂണ്‍ഉം പോയി എല്ലാം ശരിയാക്കി. അവസാനം സീല്‍വെക്കാന്‍ നേരത്ത്  പ്യൂണ്‍ പറഞ്ഞു, ദാ ആ ഓഫീസിര്‍ക്ക് പൈസ കൊടുത്തോളൂ. ആദ്യം എനിക്കു മനസിലായില്ല. ഞാന്‍ പറഞ്ഞു, ചലാന്‍ ഞാന്‍ അടച്ചല്ലോ.
ഇത് ചലാന്‍ ഒന്നുമല്ല. ഇതു എഴുതി ഒപ്പ്‌ ഇട്ടില്ലേ.. അതിനാ...

അപ്പോഴാണ് കൈക്കൂലി ആണ് എന്ന് മനസിലായത്‌. ഈശ്വരാ, ഒരു വശത്ത് എന്റെ ലാപ്ടോപ്പും മറു വശത്ത് ഇന്ത്യ, അണ്ണ ഹസാരെ, രണ്ടു മാസം മുന്നേ തലയില്‍ ഇട്ട "മേം അണ്ണ ഹൂം" എന്ന തൊപ്പി. ഞാന്‍ ധൈര്യം അവലംബിച്ച് പറഞ്ഞു, ഇത് നിങ്ങളുടെ ഡ്യൂട്ടി അല്ലേ. ഇതിനല്ലേ ഗവണ്മെന്റ് നിങ്ങള്ക്ക് ശമ്പളം തരുന്നത്.
അയാള്‍ പറഞ്ഞു , സര്‍ രാവിലെ മുതല്‍ പണി എടുകുന്നതല്ലേ അതുകൊണ്ട് എന്തെങ്കിലുമൊക്കെ....
എന്റെ രക്തം തിളച്ചു. മനുഷ്യന്‍, വാച്ച്മാന്‍ വരുനതിനു മുന്നേ എത്തി പച്ച വെള്ളം പോലും കുടികാതെ അവിടെ നിനിട്ടു, ഇപ്പോള്‍ അയാള്‍ക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞാല്‍. ഓഫീസില്‍ കേറാത്തതിനു സീനിയര്‍സിന്റെ വായില്‍നിന്നും ഉള്ള തെറി വേറേയും. ഞാന്‍ പച്ച മലയാളത്തില്‍ LBSഇല് വിളിക്കുന്ന മാപ്പാക്കു തെറി അവന്റെ അപ്പനും വീട്ടുകാര്‍ക്കും അഭിഷേകം ചെയ്തു. കാര്യം മനസ്സിലായത്‌ കൊണ്ടോ എന്തോ അയാള്‍ സീല്‍ ഇട്ടു തന്നു. തിരിച്ചു ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ മൂന്നു മണി. ഒരു ലാപ്ടോപ്പ് വാങ്ങേണ്ട പൊല്ലാപ്പ്.....