Tuesday, February 28, 2012

Perfect Couple...

Out of Syllabus 27

She doesn't like to make guesses,
And I had made hell lot of them.
She doesn't like to make excuses,
And I had survived due to them.
She doesn't like to debate at all,
And I had made my life as a debate.
She likes movies rather than books,
And I like books more than movies.
She doesn't like to be questioned,
And my life itself is a question mark.
She doesn't like many surprises,
But for me life had been full of them.
She hates me like anything and,
I love her more than anything in world.
Now you tell me whether or not,
We will make the perfect couple....

Saturday, February 25, 2012

Egg Poach...

Out of Syllabus 26


It is true that during tough times,
God sent us a faint light of hope.
In one such hard time during life
I got a faint hope which helped me survive
Food, one of the essential thing for life
was becoming tougher for us now a days
It was at that time, this thing came out
and helped us through the tough times
Made by two lives which are sacrificed
for our survival, its known as EGG POACH!!!



NB:- During the tough times at Kolkata where food is made of mustard oil, Egg poach or Bulls-eye as its known in south, was the only thing which helped us to survive.

Sunday, February 19, 2012

നഷ്ടപെട്ട ഓര്‍മ്മകള്‍...

കുറച്ചു ദിവസമായി  എന്തെഴുതണം എന്ന് ചിന്തിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. ഒന്നും കിട്ടാതെ വന്നപ്പോള്‍ പോയി ഒരു 'BUDWIZER' വാങ്ങി അതും മോന്തികൊണ്ട് ചിന്തകളില്‍ മുഴങ്ങി. അപ്പോള്‍ എഴുതുന്നതിനു പകരം ഒരു യാത്ര പോകാന്‍ ആണ്‌ തോന്നിയത്. അതെ ഞാന്‍ ഒരു യാത്ര പോവുകയാണ്. ജീവിതത്തിലും കാലത്തിലും പിറകിലോട്ട്, ചരിത്രത്തിലേക്ക് ഒരു യാത്ര. അന്നെനിക്കു ആറു വയസ്സ്. (ആറു വയസ്സുകാരന്‍റെ കുഞ്ഞു മനസ്സില്‍ നിന്നും വരുന്നത് കൊണ്ട് ഒരുപാടു തെറ്റുകള്‍ ഉണ്ടാകും. അതിനു മുന്‍കൂര്‍ ജാമ്യം.) കണ്ണൂര്‍ ടൌണിന്റെ തിരക്കില്‍നിന്നും നമ്മള്‍ നാട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു. 
ഒരു പ്രഭാതത്തില്‍  വീടിന്റെ മുറ്റത്തിറങ്ങിയപ്പോള്‍ പ്രകൃതി എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ തോന്നി. മുന്നില്‍ വശ്യമനോഹരമായ പച്ചപ്പ്‌ പരത്തി നില്‍കുന്ന ഞാറുകള്‍. അതില്‍ താളത്തില്‍ പണിയെടുക്കുന്ന കൃഷിക്കാര്‍. അതിനും അപ്പുറം പ്രകൃതിയോടിണങ്ങി ചെമ്മണ്‍ പാത. ഘനഘോരമായ ശബ്ദം പുറപ്പിടിവിച്ചു കൊണ്ട് കുത്തിയൊലിക്കുന്ന തോട്. പിന്നെ വൃക്ഷങ്ങളുടെ രാജാവായ അരയാല്‍. അതിനു കീഴെ മരതകംപോലെ വെട്ടിത്തിളങ്ങുന്ന അമ്പലകുളം. അതിനു വലതു വശത്തായി വയസ്സന്‍ പുളിമരം. ആ മരച്ചുവട്ടില്‍ ഒരുപാട് ചരിത്രങ്ങള്‍പേറി, എന്തൊക്കെയോ മനസ്സില്‍വെച്ച് കോട്ടയം തമ്പുരാന്‍റെ കൊട്ടാരം. കുളത്തിനു മീതെ നാലമ്പലവും ചുറ്റമ്പലവും ഒക്കെയായി പ്രൌഡിയോടെ തലയുയര്‍ത്തി നില്‍കുന്ന കുഴുമ്പില്‍ ഭഗവതി ക്ഷേത്രം. ഇന്ന് ഉത്സവമാണ്. അതിന്റെ തിക്കുംതിരക്കും അവിടെ കാണാം. മുത്തശ്ശി പറയുന്നത് കേട്ടു ഇന്ന് കംസവധം കഥകളിയാണെന്ന്. അമ്പലത്തിന്‍റെ മുന്നില്‍ പൂവുകള്‍ ഇറുത്തുകൊണ്ട് ഒരു വാര്യര്‍. അതെന്റെ പൂര്‍വികര്‍ ആരെങ്കിലും ആണോ അതോ ഞാന്‍ തന്നെയാണോ. അടുത്ത് പോയി നോക്കാം.

ഹരി!!! അകത്തുനിന്നും അമ്മയുടെ വിളികേട്ടപ്പോഴാണ് ഞാന്‍ ചിന്തകളില്‍നിന്നും ഉണര്‍ന്നത്. ഒന്നുകൂടി നോക്കിയപ്പോള്‍ മുന്നത്തെ കാഴ്ച ആയിരുന്നില്ല കണ്ടത്. വയലില്‍ കൃഷി ഇറക്കിയിരുന്നില്ല. ചുവന്ന പാത ടാര്‍ ചെയ്തിരുന്നു. തോടിനു പഴയ ഗര്‍ജ്ജനമില്ല, അത് വറ്റിവരണ്ടിരുന്നു. തല്തോല ബസാറില്‍ മീന്‍വിറ്റ് ജീവിക്കുന്ന മുഗള്‍ ചക്രവര്‍ത്തി മുസ്തഫര്‍ കമാലിനെ പോലെ ആ അരയാലിനും പ്രതാപം നശിച്ചിരുന്നു. കുളം കലങ്ങിമറഞ്ഞിരുന്നു. വയസ്സന്‍ പുളിയുടെ പല്ലുകള്‍ കൊഴിഞ്ഞിരിന്നു. കോട്ടയം തമ്പുരാന്റെ കൊട്ടാരം ഇടിഞ്ഞുപൊളിഞ്ഞു, വിറകുപുരയെക്കാള്‍ കഷ്ടമായിരുന്നു. തകര്‍ന്നുവീണ ചുറ്റമ്പലവും, നഷ്ട്ടപ്രതാപത്തെയും ഓര്‍ത്തു കുഴുമ്പില്‍ ഭഗവതി ക്ഷേത്രം നെടുവീര്‍പ്പിട്ടു. അന്ന് എല്ലാ ശുദ്ധിയോടും കൂടി കുലതോഴില്‍ ചെയ്തിരുന്ന ആ വാര്യര്‍ അതൊക്കെ വെടിഞ്ഞു മാംസഭുക്കായിരുന്നു. കാലം ഓടുമ്പോള്‍ നടുവേ ഓടുക അല്ലെ. പക്ഷെ ആ പരക്കംപാച്ചിലിനിടയില്‍ മനസമാധാനം നഷ്ടപെട്ടിരുന്നു. ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി "ഒരിക്കലും വളരരുതായിരുന്നു"...


Monday, February 13, 2012

A valentine's day post...

Out of Syllabus 25

A valentine's day post To My ZAHIR

The rain was over, clouds had departed. Sun came out, throwing golden strands in the valley. On the entrance of the house in the uphill, she waited anxiously, looking into the unending road. For her LOVE who had went for the war.
The war was over. And in the horizon she could see it. On a white horse with Godspeed, He was racing towards her.
The horse neared and with the same wicked smile, he told her, "Zahir, I promised you that I will be back." 
Telling this he fell into her lap. Even with the arrow pierced in his heart, even when the breath was out of his lungs, he smiled and told. "Zahir, I am the most blessed person in the world, to die in the hands of an angel". Saying this he rested forever in peace, on his beloved's lap.
She didnt cry. She felt numb. With great pain she took out the arrow which was struck in her beloved's heart and pierced into her own heart, which she knew was already broken, and sacrificed herself so that in Gods land, they will be together forever. Happily. Now tell me whose love was greater???

Without wax...
MASOCHIST

-[NB:- I know this is a good old story. But on this day nothing else came into my mind.]-

Wednesday, February 8, 2012

എന്റെ ലോകം...

വയലുകളും, കൃഷിയും, കൃഷിക്കാരും, ഉത്സവങ്ങളും മുത്തശ്ശിയുടെ മടിയില്‍ ഇരുന്നു കണ്ട കഥകളിയും ഒളിച്ചുകളിയും അമ്പലകുളത്തില്‍ മുങ്ങാംകുഴിയിട്ടതും കുളം കലക്കിയതിനു ചീത്തകേട്ടതുമായ ബാല്യം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഹോസ്റ്റലിലും ക്ലാസ്സിലും ഒറ്റയ്ക്കു എന്റെ ചിന്തകളെ മാത്രം താലോലിച്ച്‌, മടുപ്പിക്കുന്ന ഏകാന്തതയും വല്ലാത്ത ഒരു ഒറ്റപെടലും അനുഭവപെട്ട, ഒടുക്കം ഒരുപിടി നല്ല ഓര്‍മകള്‍ നല്‍കിയ കുറച്ചു ഫ്രണ്ട്സിന്റെ ഒപ്പം ആഘോഷിച്ച അവസാന മാസങ്ങള്‍; എന്റെ +2 ജീവിതം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
കമ്പ്യൂട്ടര്‍ ഗെയിംസും സോഫ്റ്റ്‌വെയര്‍സും അതിലൂടെ കമ്പ്യൂട്ടറിനെതന്നേ മനസിലെറ്റിയ, അത് മാത്രം ജീവിതമാക്കിയ കുറച്ചുകാലം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ജീവിതത്തില്‍  ഒരിക്കലും മറക്കാനാവാത്ത ഒരിക്കലും തിരിച്ചുകിട്ടാത്ത നാല് വര്ഷം. ദുസ്സഹമായ സാഹചര്യത്തിലും പിടിച്ചുനില്‍കാന്‍ പ്രാപ്ത്തനാക്കിയ, സമയം ധാരാളവും പണം തിരേ ഇല്ലാത്തതും എന്നാല്‍ എന്ജോയ്മെന്റിനു ഒരു കുറവുമില്ലാതിരുന്ന, കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും, ഭുമിയില്‍ നമ്മള്‍ തന്നെ രാജാക്കന്മാര്‍ എന്ന ഭാവത്തോടെ  (അഹങ്കാരത്തോടെ) വീണ്ടുവിചാരം തീരെയില്ലാതിരുന്ന നന്നായി ഉഴപ്പി, നന്നായി ആസ്വദിച്ച കലാലയജീവിതം; അതായിരുന്നോ യതാര്‍ത്ഥ ലോകം???
പെണ്ണെന്ന വര്‍ഗ്ഗത്തെ തന്നെ വെറുത്തിരുന്ന എന്നെയും, എന്റെ ഒരുപാട് കാഴ്ചപാടുകളെയും മാറ്റിമറിച്ച, ഗ്രാവിറ്റിയെ പോലും വെല്ലുവിളിച്ചു ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന, ആ കണ്ണുകളും, ഞാനും, അവളും, ഒരുപിടി സ്വപ്നങ്ങളും മാത്രമായിരുന്ന ആ മായാലോകം അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഒടുവില്‍  അതൊക്കെ സ്വപ്നങ്ങള്‍ മാത്രമാണെന്ന് പറഞ്ഞു ദൂരേക്ക്‌ ഓടിമറഞ്ഞ ആ കണ്ണടകാരിയും, അതിനുശേഷം ജീവിതത്തില്‍ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന depression periodഉം, സിഗരറ്റ് മദ്യം എന്നിവയില്‍ അഭയംതേടിയ കാലം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
പൊടിയും  പുകയും നിറഞ്ഞ ബംഗ്ലൂര്‍ തെരുവുകളില്‍കൂടി പച്ചവെള്ളം മാത്രം അകത്താക്കി ഒരു ജോലിയും തേടി അലഞ്ഞുതിരിഞ്ഞ മാസങ്ങള്‍, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഇതൊന്നുമല്ല  15ഇഞ്ച്‌ സ്ക്രീനും അതിനുള്ളിലെ കുറേ 'SQL QUERIES'ഉം, റിപ്പോര്‍ട്ടുകളും ആണ് എന്റെ യതാര്‍ത്ഥ ലോകം എന്ന് വിളിച്ചു പറഞ്ഞു എന്റെ തലക്കിട്ടു ഒരു കിഴുക്ക്‌ തന്നു എന്നെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയ പ്രൊജക്റ്റ്‌മാനേജറും, അതു കേട്ട് പൊട്ടിച്ചിരിച്ച സഹപ്രവര്‍ത്തകരും അടങ്ങിയ, മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ 'so called corporate world', യതാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കഴുതകളെ പോലെ പണിഎടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ലോകം അതാണ്‌ യതാര്‍ത്ഥ ലോകം ....